മുംബൈ: നാല് ദിവസത്തെ നഷ്ടങ്ങള്‍ മറികടന്ന് 114 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി, ജൂലൈ 15 ന് തിരിച്ചുവരവ് നടത്തി. സെഷനുകളിലുടനീളം വാങ്ങല്‍ പ്രകടമായിരുന്നു.അതേസമയം സൂചിക അതിന്റെ ഹ്രസ്വകാല മൂവിംഗ് ആവറേജുകള്‍ക്ക് മുകളില്‍ നിലനില്‍ക്കുന്നതുവരെ, ഏകീകരണവും റേഞ്ച്ബൗണ്ട് ട്രേഡിംഗും തുടരും. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, 25,250-25,300 മേഖല (20ദിവസത്തെയും 10-ദിവസത്തെയും ഇഎംഎയ്ക്ക് അനുസൃതമായി) നിലനിര്‍ത്തുകയാണെങ്കില്‍, സൂചിക 25,400-25,500 ലെവലിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. മറുവശത്ത്, 25,000 ആയിരിക്കും നിര്‍ണ്ണായക സപ്പോര്‍ട്ട്. പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട്Read More →

മുംബൈ: താരതമ്യേന മികച്ച ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഓല ഇലക്ട്രിക് മൊബിലിറ്റി ഓഹരി തിങ്കളാഴ്ച 18 ശതമാനം ഉയര്‍ന്നു. എന്നാല്‍ കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് ഓഹരിയില്‍ തങ്ങളുടെ ‘വില്‍പന’ റേറ്റിംഗ് നിലനിര്‍ത്തിയിരിക്കുന്നു. ഇലക്ട്രിക് സ്‌ക്കൂട്ടര്‍ വിപണിയിലെ അസ്ഥിരതയാണ് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ നെഗറ്റീവ് റേറ്റിംഗിന് പുറകില്‍. ജൂണ്‍ പാദത്തില്‍ കമ്പനി 428 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. തൊട്ടുമുന്‍വര്‍ഷത്തെ നഷ്ടം 347 കോടി രൂപ മാത്രമായിരുന്നു. വരുമാനം 50Read More →

മുംബൈ: കഴിഞ്ഞ നാല് മാസത്തില്‍ ഏതാണ്ട് 50 ശതമാനമാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരി ഉയര്‍ന്നത്. മാര്‍ച്ച് 11 ന് 52 ആഴ്ച താഴ്ചയായ 399.20 രൂപയിലേയ്ക്ക് വീണ ഓഹരി ഇപ്പോള്‍ 596.60 രൂപയില്‍ ട്രേഡ് ചെയ്യുന്നു. അതേസമയം റാലി ഇനിയും തുടരുമെന്ന് ബ്രോക്കറേജുകള്‍ പറഞ്ഞു. എംഒഎഫ്എസ്എല്‍ ഓഹരിയ്ക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 660 രൂപയാണ്. അന്തര്‍ദ്ദേശീയ ബ്രോക്കറേജ് സ്ഥാപനമായ സിറ്റി 650 രൂപ ലക്ഷ്യവില നിശ്ചയിച്ച ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചു. മികച്ചRead More →

മുംബൈ: ആദ്യ ബോണസ് ഇഷ്യു പ്രഖ്യാപിക്കാനിരിക്കെ ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഫുഡ്‌സ് ഓഹരി ചൊവ്വാഴ്ച 2 ശതമാനം ഉയര്‍ന്നു. നിലവില്‍ 1675.35 രൂപയിലാണ് ഓഹരിയുള്ളത്. അതേസമയം നടപ്പ് വര്‍ഷത്തില്‍ കമ്പനി ഓഹരി 7 ശതമാനം ഇടിവ് നേരിട്ടിട്ടുണ്ട്. ലാഭവിഹിതം വിതരണം ചെയ്യുന്നതില്‍ കണിശത പുലര്‍ത്തുന്ന കമ്പനി നവംബര്‍ 2024 ല്‍ ഓഹരിയൊന്നിന് 8 രൂപയും മാര്‍ച്ച് 2024 ല്‍ 6 രൂപയും ലാഭവിഹിതം നല്‍കിയിരുന്നു. അതിന് മുന്‍പ് സെപ്തംബര്‍Read More →

മുംബൈ: ഉപഭോക്തൃ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരുന്നതിന് മുന്നോടിയായി രൂപ സമ്മര്‍ദ്ദത്തിലായി. ഡോളറിനെതിരെ 19 പൈസ നഷ്ടത്തില്‍ 85.99 നിരക്കിലായിരുന്നു ക്ലോസിംഗ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതിനോടകം 0.59 ശതമാനം ഇടിവ് രൂപ നേരിട്ടുണ്ട്. കലണ്ടര്‍ വര്‍ഷത്തെ നഷ്ടം 0.47 ശതമാനം. ക്രൂഡ് ഓയിലിന്റെയും ഡോളറിന്റെയും തിരിച്ചുവരവും ഇന്ത്യന്‍ ഓഹരി വിപണിയിലെ തകര്‍ച്ചയും രൂപയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പ ഡാറ്റയായിരിക്കും ഇനിRead More →