സോളാര്‍ മാലിന്യം 600 കിലോ ടണ്ണിലെത്തുമെന്ന് പഠനം

സോളാര്‍ മാലിന്യം 600 കിലോ ടണ്ണിലെത്തുമെന്ന് പഠനം

Spread the News
സോളാര്‍ മാലിന്യം 600 കിലോ ടണ്ണിലെത്തുമെന്ന് പഠനം

2030 ആകുമ്പോഴേക്കും ഇന്ത്യയുടെ സോളാര്‍ മാലിന്യം 600 കിലോ ടണ്ണിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഈ മാലിന്യത്തിന്റെ 67 ശതമാനവും രാജസ്ഥാന്‍, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് വരുന്നതെന്ന് പുതിയ പഠനം പറയുന്നു.

ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയവും ഊര്‍ജ്ജം, പരിസ്ഥിതി, ജലം എന്നിവ സംബന്ധിച്ച സ്വതന്ത്ര തിങ്ക് ടാങ്കുകളും ചേര്‍ന്നാണ് പഠനം നടത്തിയത്.

ഇന്ത്യയുടെ നിലവിലുള്ള സ്ഥാപിത 66.7 ഗിഗാവാട്ട് ശേഷി ഇതിനകം 100 കിലോ ടണ്‍ മാലിന്യം ഉത്പാദിപ്പിച്ചിട്ടുണ്ട്. ഇത് 2030 ഓടെ 340 കിലോ ടണ്ണായി വര്‍ധിക്കും. ഇതില്‍ 10 കിലോ ടണ്‍ സിലിക്കണ്‍, 12-18 ടണ്‍ വെള്ളി, 16 ടണ്‍ കാഡ്മിയം, ടെലൂറിയം എന്നിവ ഉള്‍പ്പെടും. ഇവയില്‍ ഭൂരിഭാഗവും ഇന്ത്യയുടെ നിര്‍ണായക ധാതുക്കളാണ്.

ഈ വസ്തുക്കള്‍ വീണ്ടെടുക്കാന്‍ സൗരോര്‍ജ്ജ മാലിന്യങ്ങള്‍ പുനരുപയോഗം ചെയ്യുന്നത് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഇന്ത്യയുടെ ധാതു സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യും.

ബാക്കിയുള്ള 260 കിലോ ടണ്‍ മാലിന്യം ഈ ദശകത്തില്‍ (2024 മുതല്‍ 2030 വരെ) വിന്യസിക്കപ്പെടുന്ന പുതിയ ശേഷിയില്‍ നിന്നാണ് വരുന്നതെന്ന് പഠനം കണ്ടെത്തി.

2050 ആകുമ്പോഴേക്കും സോളാര്‍ മാലിന്യം ഏകദേശം 19,000 കിലോ ടണ്‍ ആയി വര്‍ധിക്കും. ഇതില്‍ 77 ശതമാനവും പുതിയ ശേഷികളില്‍ നിന്നായിരിക്കും.

സൗരോര്‍ജ്ജ വ്യവസായത്തിന്റെ ഒരു മുന്‍നിര കേന്ദ്രമായി ഇന്ത്യ ഉയര്‍ന്നുവരാനും സൗരോര്‍ജ്ജ വിതരണ ശൃംഖല ഉറപ്പാക്കാനുമുള്ള അവസരമാണിതെന്ന് സിഇഇഡബ്ല്യു പറഞ്ഞു.

പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളാല്‍ സോളാര്‍ പിവി (ഫോട്ടോ വോള്‍ട്ടായിക്) മാലിന്യ സംസ്‌കരണം നിര്‍ണായകമാക്കിക്കൊണ്ട് 2030 ഓടെ ഏകദേശം 292 ജിഗാവാട്ട് സൗരോര്‍ജ്ജ ശേഷി ശേഖരിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു.

നീതി ആയോഗിന്റെ ആക്ഷന്‍ പ്ലാനിന് കീഴില്‍ നടത്തിയ പഠനം നിര്‍മ്മാണം ഒഴികെയുള്ള വിവിധ സ്ട്രീമുകളില്‍ നിന്നുള്ള ഇന്ത്യയുടെ പ്രത്യേക സോളാര്‍ മാലിന്യ ഉത്പാദനം കണക്കാക്കുന്നു.

ഡാറ്റാധിഷ്ഠിത മാലിന്യ സംസ്‌കരണ നയങ്ങള്‍ സൃഷ്ടിക്കുന്നതിന് ഈ വിവരങ്ങള്‍ നിര്‍ണായകമാണ്. മാലിന്യ സംസ്‌കരണത്തിനായി ഇന്ത്യ ഇതിനകം തന്നെ നിരവധി നടപടികള്‍ സ്വീകരിച്ചുവരികയാണ്.

കഴിഞ്ഞ വര്‍ഷം, പരിസ്ഥിതി മന്ത്രാലയം സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക് സെല്ലുകള്‍, പാനലുകള്‍, മൊഡ്യൂളുകള്‍ എന്നിവയുടെ പരിധിയില്‍ കൊണ്ടുവരുന്ന ഭേദഗതി വരുത്തിയ ഇ-വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍സ് 2022 പുറത്തിറക്കി.

ഈ നിയമങ്ങള്‍ സോളാര്‍ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും നിര്‍മ്മാതാക്കളെ വിപുലീകൃത പ്രൊഡ്യൂസര്‍ റെസ്പോണ്‍സിബിലിറ്റി (ഇപിആര്‍) ചട്ടക്കൂടിന് കീഴില്‍ മാലിന്യം കൈകാര്യം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *