ന്യൂഡല്‍ഹി: ബിസിനസുകാരും പ്രൊഫഷണലുകളും സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകള്‍ വിശകലനം ചെയ്ത് ടൈംസ് ഓഫ് ഇന്ത്യ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ സമ്പന്ന സംസ്ഥാനങ്ങളും അല്ലാത്ത സംസ്ഥാനങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ വെളിപെടുത്തി. ജാര്‍ഖണ്ഡ് നികുതിദായകരില്‍ 20% പേര്‍ വാര്‍ഷിക വരുമാനം 12 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ സമ്പന്ന സംസ്ഥാനമായി കണക്കാക്കുന്ന ഗുജ്‌റാത്തില്‍ ഇത് 7 ശതമാനം മാത്രമാണ്. 25 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വരുമാനമുള്ളRead More →

ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വാര്‍ഷിക വ്യാപാരം ഏകദേശം  100 ബില്യണ്‍ ഡോളറിലെത്തിക്കാന്‍ ഇന്ത്യയും റഷ്യയും ധാരണയായി. നിലവിലുള്ളതിനെ അപേക്ഷിച്ച് 50 ശതമാനം അധികമാണിത്. യുഎസ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് നീക്കം. 100 ബില്യണ്‍ ഡോളര്‍ വ്യാപാരമെന്ന ലക്ഷ്യം കൈവരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുകയാണെന്നും ഇതിനായി വ്യാപാര തടസ്സങ്ങള്‍ നീക്കുമെന്നും താരിഫ് കുറയ്ക്കുമെന്നും റഷ്യന്‍ സന്ദര്‍ശനത്തിനിടെ വിദേശകാര്യ മന്ത്രി സുബ്രഹ്‌മണ്യം ജയശങ്കര്‍ പറഞ്ഞു.ആഗോള അനിശ്ചിതത്വം ‘വിശ്വസനീയരുംRead More →

കൊല്‍ക്കത്ത: ചെറുകിട കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന തേയിലയുടെ വില ഓഗസ്റ്റില്‍ 50 ശതമാനം ഇടിഞ്ഞു. കയറ്റുമതിയിലെ അനിശ്ചിതാവസ്ഥയും ഇറക്കുമതി വര്‍ദ്ധിച്ചതുമാണ് കാരണം. നിലവില്‍ കിലോയ്ക്ക് 14 രൂപയാണ് വില. ഏപ്രില്‍-മെയ് മാസങ്ങളില്‍ 22 രൂപയായിരുന്ന സ്ഥാനത്താണിത്. വിലയിടിവ് ചെറുകിട കര്‍ഷകരെ ആശങ്കയിലാഴ്ത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1 മുതല്‍ 5 ഏക്കറില്‍ വരെ കൃഷി ചെയ്യുന്നവരാണ് ഇവര്‍. ഇന്ത്യയുടെ തേയില ഉത്പാദനത്തിന്റെ 54 ശതമാനവും ചെറുകിട കര്‍ഷകരുടെ സംഭാവനയാണ്. വില്‍പനവില വാര്‍ഷികാടിസ്ഥാനത്തില്‍ 10-15Read More →

തിരുവനന്തപുരം: ചരക്ക്-സേവന നികുതി(ജിഎസ്ടി) ഘടന മാറുമ്പോള്‍ ആഡംബര വസ്തുക്കള്‍ക്കും നികുതി കുറയുമെന്ന് സൂചന. ഇത് സംഭവിച്ചാല്‍ കേരളത്തിന് നികുതിവരുമാനം വൻതോതില്‍ കുറയും. ലോട്ടറിക്ക് 40 ശതമാനംവരെ നികുതി ഉയർന്നേക്കാമെന്നും സൂചനയുണ്ട്. ജിഎസ്ടിക്കു നിലവില്‍ നാല് നികുതി നിരക്കുകളുണ്ട്. അഞ്ച്, 12, 18, 28 എന്നിങ്ങനെ. ഇത് രണ്ടു നിരക്കുകളായി കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ജിഎസ്ടി കൗണ്‍സിലാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. വിലകൂടിയ മൊബൈല്‍, മുന്തിയതരം ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയ്ക്കൊക്കെ നികുതി കുറയാൻRead More →

തിരുവല്ല: സംസ്ഥാനത്തെ അതിദരിദ്രരില്‍ മക്കളുടെ വിദ്യാഭ്യാസത്തിന് വായ്പയെടുത്ത് കടക്കെണിയിലായത് നാലുശതമാനം പേർമാത്രം. വീടുപണിക്ക് വായ്പയെടുത്ത് കടക്കെണിയിലാകുന്നവരുടെ എണ്ണമാണ് കൂടുതല്‍; 25.4 ശതമാനം. ആശുപത്രി ചെലവുകള്‍ക്ക് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങുന്നവരാണ് തൊട്ടുപിന്നില്‍. 23.5 ശതമാനം വരുമിത്. മക്കളുടെ വിവാഹ ആവശ്യത്തിന് കടക്കെണിയില്‍പ്പെട്ട അതിദരിദ്രർ 6.8 ശതമാനം. സംസ്ഥാന വികേന്ദ്രീകൃത ആസൂത്രണസമിതിയുടെ പക്കലുള്ള, അതിദരിദ്രരുടെ കടബാധ്യതകള്‍ സംബന്ധിച്ചുള്ള കണക്കുകളിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ജില്ലാ ആസൂത്രണ സമിതിവഴിയാണ് വിവരശേഖരം നടത്തിയത്. സംസ്ഥാനത്തെ 12326Read More →