ന്യൂഡല്‍ഹി: ജൂണ്‍9ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 1.318 ബില്ല്യണ്‍ ഡോളര്‍ ഇടിഞ്ഞ് 593.749 ബില്ല്യണ്‍ ഡോളറിലെത്തി. കഴിഞ്ഞയാഴ്ചയിലെ നേട്ടത്തിന് ശേഷമാണ് ഈ ഇടിവ്. തൊട്ടുമുന്‍ ആഴ്ച ശേഖരം 5.93 ബില്യണ്‍ ഉയര്‍ന്ന് 5.93 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. വിദേശ കറന്‍സി ആസ്തി 1.128 ബില്ല്യണ്‍ കുറഞ്ഞ് 525.073 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. നാണ്യശേഖരത്തിലെ പ്രധാന ഘടകം വിദേശ കറന്‍സി ആസ്തിയാണ്.സ്വര്‍ണ്ണശേഖരത്തില്‍ 183 മില്ല്യണ്‍ ഡോളര്‍ കുറവാണുണ്ടായിരിക്കുന്നത്. സ്വര്‍ണ്ണശേഖരംRead More →

ന്യൂഡല്‍ഹി: പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥ വ്യതിയാന പ്രത്യാഘാതങ്ങള്‍,രോഗവ്യാപനം എന്നിവയ്‌ക്കെതിരെ നടപടി എടുക്കുന്ന ‘ റിസിലിയന്റ്‌ കേരള പ്രോഗ്രാ’ മിന് ലോകബാങ്കിന്റെ പിന്തുണ.പദ്ധതിയ്ക്കായി 150 മില്യണ്‍ ഡോളര്‍ വായ്പ അനുവദിക്കുകയാണെന്ന് ലോകബാങ്ക് അറിയിക്കുന്നു. നേരത്തെ അനുവദിച്ച 125 കോടി രൂപയ്ക്ക് പുറകെയാണിത്. വെള്ളപ്പൊക്കത്തിന്റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ ധനസഹായം സംസ്ഥാനത്തെ സഹായിക്കും. ഏകദേശം 5 ദശലക്ഷം ആളുകള്‍ക്ക് ഇതുവഴി സഹായമെത്തിക്കാനാകും. കൂടാതെ ഈ അധിക ധനസഹായത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും കേരളത്തിനാകും,ലോകബാങ്ക്Read More →

മുംബൈ: 35 പൈസ ശക്തിപ്പെട്ട്, ഡോളറിനെതിരെ രൂപ മാസത്തെ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. ഇന്ത്യന്‍ കറന്‍സി വെള്ളിയാഴ്ച 81.90 നിരക്കില്‍ ക്ലോസ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ചയിലെ ക്ലോസിംഗായ 82.25 ലെവലില്‍ നിന്നും 35 പൈസ നേട്ടം. 81.97 നിരക്കില്‍ വ്യാപാരം തുടങ്ങിയ ആഭ്യന്തര കറന്‍സി 82.02 എന്ന കുറഞ്ഞ നിരക്കും 81.86 എന്ന ഉയര്‍ന്ന നിരക്കും രേഖപ്പെടുത്തി. അതിന് ശേഷം 81.90 നിരക്കില്‍ സെറ്റില്‍ ചെയ്തു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കൂടുതല്‍Read More →

സിയറ്റ് ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി മോതിലാല്‍ ഓസ്വാള്‍

മുംബൈ: കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 127 ശതമാനം ഉയര്‍ന്ന ഓഹരിയാണ് സിയറ്റിന്റേത്. അതേസമയം ഈ കാലയളവില്‍ നിഫ്റ്റി ഉയര്‍ന്നത് 22 ശതമാനം മാത്രമാണ്. വെള്ളിയാഴ്ച ഓഹരി 1.5 ശതമാനം ഉയര്‍ന്ന് 2106.95 രൂപയിലെത്തി. ഓഹരിയുടെ 52 ആഴ്ച ഉയരം 2181.6 രൂപയും താഴ്ച 890 രൂപയുമാണ്.മോതിലാല്‍ ഓസ്വാള്‍ കമ്പനി ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. ലക്ഷ്യവില 2375 രൂപ. അതേസമയം നൊമൂറ ന്യൂട്രല്‍ റേറ്റിംഗാണ് നല്‍കുന്നത്. ലക്ഷ്യവില 1765 രൂപ.കമ്പനി ഈയിടെRead More →

5385 കോടി രൂപയുടെ പ്രൊജക്ട് പൂര്‍ത്തിയാക്കാന്‍ മള്‍ട്ടിബാഗര്‍ കമ്പനി

മുംബൈ: കഴിഞ്ഞ 2 വര്‍ഷത്തില്‍ 120 ശതമാനത്തിലധികം വളര്‍ന്ന ഓഹരിയാണ് ടെക്സ്മാകോ റെയില്‍ ആന്റ് എഞ്ചിനീയറിംഗ് കമ്പനി ഓഹരി. 16,722 വാഗണുകള്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ ലഭ്യമായതായി കമ്പനി ഈയിടെ അറിയിച്ചു. . 5,385 കോടി രൂപ ചെലവ് വരുന്ന പ്രൊജക്ട് 39 മാസത്തിനുള്ളില്‍ തീര്‍ക്കണം. നേരത്തെയിത് 20067 വാഗണുകളുടേതായിരുന്നു. എന്നാല്‍ പിന്നീട് പരിഷ്‌ക്കരിച്ചു. ടെക്‌സ്മാകോ റെയില്‍ ആന്‍ഡ് എഞ്ചിനീയറിംഗ് ലിമിറ്റഡ് ഒരു എഞ്ചിനീയറിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ്. റോളിംഗ് സ്റ്റോക്ക്, ഹൈഡ്രോ-മെക്കാനിക്കല്‍Read More →