ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 40,000 കോടി രൂപയുടെ നിക്ഷേപം

ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 40,000 കോടി രൂപയുടെ നിക്ഷേപം

Spread the News
ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 40,000 കോടി രൂപയുടെ നിക്ഷേപം

മുംബൈ: ഇന്ത്യയിലെ പൊതു, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ അവകാശികളില്ലാത്ത 42,272 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ട്. കേട്ടാല്‍ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും 2019ല്‍ ഈ തുകയ്ക്ക് ഇതിന്റെ പകുതിയില്‍ താഴെ മാത്രമായിരുന്നു മൂല്യം.

പത്ത് വര്‍ഷത്തോളമായി ഇടപാടുകള്‍ നടത്താത്ത സേവിംഗ്‌സ് അക്കൗണ്ടുകളിലെ തുക അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിക്കിയതിന് ശേഷം പത്ത് വര്‍ഷത്തോളമായി പിന്‍വലിക്കാത്ത നിക്ഷേപങ്ങളാണ് അവകാശികളില്ലാത്ത നിക്ഷേപമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കണക്കാക്കിയിരിക്കുന്നത്.

2018-19 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ സ്വകാര്യ, പൊതുബാങ്കുകളില്‍ അവകാശികളില്ലാതെ കിടന്ന പണത്തിന്റെ മൂല്യം 17784 കോടി രൂപയായിരുന്നു. 2023 മാര്‍ച്ച് 31ന് ഇത് 42272 കോടി രൂപയായെന്ന് കേന്ദ്ര ധമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പൊതു, സ്വകാര്യ ബാങ്കുകള്‍ മാത്രമല്ല വിദേശബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, ചെറുകിട ധനകാര്യ, പേയ്‌മെന്റ് ബാങ്കുകള്‍ എന്നിവയില്‍ കെട്ടിക്കിടക്കുന്ന പണവും ആര്‍ബിഐ പരിശോധിച്ച് വരികയാണ്.

മന്ത്രാലയം പുറത്തുവിട്ട രേഖകള്‍ പ്രകാരം 1999 ഡിസംബര്‍ 31 വരെ എല്ലാ ബാങ്കുകളിലുമായി 535.42 കോടി രൂപയാണ് അവകാശികളില്ലാതെ ഉണ്ടായിരുന്നത്. 2002 ഡിസംബര്‍ അവസാനത്തോടെ ഇത് 680.05 കോടി രൂപയായി ഉയര്‍ന്നു.

ഇടയ്ക്ക് ഏതാനും വര്‍ഷങ്ങളിലൊഴികെ ഈ തുകയില്‍ സ്ഥിരമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *