
ന്യൂഡൽഹി: രാജ്യത്ത് ഡിപിഐഐടി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടല്‍ പ്രകാരം ഏകദേശം 440 ബഹിരാകാശ സാങ്കേതിക സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്കായി 52 സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്ക് ഐ.എന്‍.എസ്.പി.എ.സി ഇ (IN-SPACe) 113 അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും, ഇതില്‍ 18 എണ്ണം സ്റ്റാര്‍ട്ടപ്പുകളാണെന്നും ആണവോര്‍ജ്ജ, ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
അഗ്നികുല്‍ കോസ്മോസ്, ബെല്ലാട്രിക്സ് എയ്റോസ്പേസ്, ധ്രുവ സ്പേസ്, പിക്സല്‍സ്പേസ് ഇന്ത്യ, സ്കൈറൂട്ട് എയ്റോസ്പേസ് തുടങ്ങിയ പ്രമുഖ കമ്പനികളാണ് ഈ സ്റ്റാര്‍ട്ടപ്പ് പട്ടികയിലുള്ളത്. ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡുകള്‍ ഉള്‍പ്പെടെയുള്ള ഐ.എസ്.ആര്.ഒയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള അപേക്ഷകള്‍ IN-SPACeന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി വിദഗ്ദ്ധ സമിതിയുടെ അവലോകനത്തോടെയാണ് പ്രോസസ്സ് ചെയ്യുന്നത്.
ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ 2026-27 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് വാണിജ്യ റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. തുടര്‍ന്നുള്ള 2027-28 വര്‍ഷത്തില്‍ ആറിലധികം ലോഞ്ചുകള്‍ ഏറ്റെടുത്തേക്കുമെന്നും പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ ബഹിരാകാശ മേഖലയിലെ സ്വകാര്യ നിക്ഷേപം 2021-22 ലെ 100.5 മില്യണ്‍ ഡോളറില്‍ നിന്ന് 2026 മാര്‍ച്ച് ആയപ്പോഴേക്കും 618.5 മില്യണ്‍ ഡോളറായി ആറിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.
2020 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുത്തത്. ഇതിന്റെ ഭാഗമായി രൂപീകരിച്ച IN-SPACe എന്ന സ്വതന്ത്ര നോഡല്‍ ഏജന്‍സിയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉപഗ്രഹ പ്രവര്‍ത്തനങ്ങള്‍, പേലോഡ് സ്ഥാപനം, വിക്ഷേപണ സേവനങ്ങള്‍ എന്നിവയ്ക്കുള്ള അംഗീകാരങ്ങള്‍ സുഗമമാക്കുന്നത്.
