റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ്ണ കരുതല്‍ ശേഖരം 764.64 ടണ്ണായി ഉയര്‍ന്നു

റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ്ണ കരുതല്‍ ശേഖരം 764.64 ടണ്ണായി ഉയര്‍ന്നു

Spread the News

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ്ണ കരുതല്‍ ശേഖരം 2023 മാര്‍ച്ച് അവസാനത്തോടെ 794.64 ടണ്ണിലെത്തി. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 34.22 ടണ്‍ അധികമാണിത്. 2022 മാര്‍ച്ച് അവസാനത്തില്‍ റിസര്‍വ് ബാങ്കിന്റെ കൈവശം 760.42 മെട്രിക് ടണ്‍ സ്വര്‍ണമാണുണ്ടായിരുന്നത് (11.08 മെട്രിക് ടണ്‍ സ്വര്‍ണ്ണ നിക്ഷേപം ഉള്‍പ്പെടെ).

ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ് (ബിഐഎസ്) എന്നിവ വഴി 437.22 ടണ്‍ സ്വര്‍ണം വിദേശത്തും 301.10 ടണ്‍ സ്വര്‍ണം ആഭ്യന്തരമായും സൂക്ഷിച്ചിരിക്കുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ (യുഎസ്ഡി) മൊത്തം വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണ്ണത്തിന്റെ വിഹിതം 2023 മാര്‍ച്ച് അവസാനത്തോടെ 7.81 ശതമാനമാണ്. 2022 സെപ്റ്റംബര്‍ അവസാനത്തില്‍ ഇത് 7.06 ശതമാനമായിരുന്നു.

അര്‍ദ്ധവര്‍ഷ കാലയളവില്‍, കരുതല്‍ ശേഖരം 578.45 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2022 സെപ്റ്റംബര്‍ അവസാനത്തോടെ 532.66 ബില്യണ്‍ ഡോളറായിരുന്നു ശേഖരം. ഫോറെക്‌സ് കരുതല്‍ ശേഖരത്തില്‍ വിദേശ കറന്‍സി ആസ്തികള്‍ (എഫ്‌സിഎ), സ്വര്‍ണം, പ്രത്യേക ഡ്രോയിംഗ് അവകാശങ്ങള്‍, അന്താരാഷ്ട്ര നാണയ നിധിയിലെ കരുതല്‍ സ്ഥാനം എന്നിവ ഉള്‍പ്പെടുന്നു.

വിദേശ നാണ്യ കരുതല്‍ ശേഖരം ഡോളറിലാണ് നിര്‍ണ്ണയിക്കപ്പെടുന്നത്.വിദേശനാണ്യം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത്, ശേഖരം വിന്യസിക്കുന്നതില്‍ നിന്നുള്ള വരുമാനം, കേന്ദ്ര സര്‍ക്കാരിന്റെ ബാഹ്യ സഹായ രസീതുകള്‍, ആസ്തികളുടെ പുനര്‍മൂല്യനിര്‍ണയം മൂലമുള്ള മാറ്റങ്ങള്‍ എന്നിവയാണ് എഫ്‌സിഎയിലെ ചലനങ്ങള്‍ക്ക് കാരണങ്ങള്‍. 2023 മാര്‍ച്ച് അവസാനം വരെ, മൊത്തം എഫ്‌സിഎ 509.69 ബില്യണ്‍ ഡോളറാണ്.

ഇതില്‍ 411.65 ബില്യണ്‍ യുഎസ് ഡോളര്‍ സെക്യൂരിറ്റികളിലും 75.51 ബില്യണ്‍ യുഎസ് ഡോളര്‍ മറ്റ് സെന്‍ട്രല്‍ ബാങ്കുകളിലും ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റുകളിലും (ബിഐഎസ്) നിക്ഷേപിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *