ഡാര്‍ക്ക് വെബ് ഡാറ്റ ചോര്‍ച്ച; അന്വേഷണത്തിന് ബാങ്ക് ഓഫ് ബറോഡ

ഡാര്‍ക്ക് വെബ് ഡാറ്റ ചോര്‍ച്ച; അന്വേഷണത്തിന് ബാങ്ക് ഓഫ് ബറോഡ

Spread the News

മുംബൈ: ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ന്നതായുള്ള ആരോപണത്തില്‍ ബാങ്ക് ഓഫ് ബറോഡയുടെ അന്വേഷണം. ഏകദേശം 1 ടെറാബൈറ്റ് ഡാറ്റ ഡാര്‍ക്ക് വെബില്‍ ചോര്‍ന്നതായാണ് ആരോപണം ഉയര്‍ന്നത്. ബാങ്ക് ഓഫ് ബറോഡ സൈബര്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ ക്ലെയിം അറിയിച്ചു.

ഏകദേശം 750 കോടി രൂപ പരിരക്ഷയുള്ള സൈബര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി, ബാങ്ക് പ്രധാന ഇന്‍ഷുററായ നാഷണല്‍ ഇന്‍ഷുറന്‍സിനെ വിവരം അറിയിച്ചിട്ടുണ്ട്.
നിലവില്‍ ഇത് നഷ്ടസൂചന എന്ന നിലയിലാണ് നല്‍കിയിരിക്കുന്നത്.

ഫോറന്‍സിക് പരിശോധനകള്‍ പുരോഗമിക്കുന്നതിനിടെ, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സംഭവത്തിന്റെ സ്വഭാവവും സാമ്പത്തിക നഷ്ടവും വിലയിരുത്താന്‍ ഇതിലൂടെ സാധിക്കും. ക്ലെയിമിലൂടെ യഥാര്‍ത്ഥ സാമ്പത്തിക നഷ്ടം ലഭ്യമാകും.

സംഭവത്തെക്കുറിച്ച് സമഗ്രമായ ഫോറന്‍സിക് അന്വേഷണം ആരംഭിച്ചതായും ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് നടപടികള്‍ സ്വീകരിക്കുന്നതായും ബാങ്ക് അറിയിച്ചു.

ഫോറന്‍സിക് പരിശോധനയ്ക്ക് കോടികളുടെ ചെലവ്
സൈബര്‍ ഇന്‍ഷുറന്‍സ് മേഖലയിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍, ഇത്തരം ആക്രമണങ്ങളില്‍ പ്രാഥമിക ഫോറന്‍സിക് പരിശോധനയ്ക്ക് സാധാരണയായി 50 ലക്ഷം മുതല്‍ 4 കോടി വരെ ചെലവ് വരാം.

റെഗുലേറ്ററി പരിശോധനയ്ക്ക് സാധ്യത
സംഭവം സംബന്ധിച്ച് വിവിധ റെഗുലേറ്റര്‍മാരുടെ പരിശോധനയ്ക്കും സാധ്യതയുണ്ട്. വിവരസാങ്കേതിക നിയമപ്രകാരം ചില സാഹചര്യങ്ങളില്‍ 5 കോടി രൂപ വരെ പിഴ ചുമത്താന്‍ സാധിക്കും.

കൂടാതെ, സൈബര്‍ സുരക്ഷയിലെ വീഴ്ചകള്‍ തെളിഞ്ഞാല്‍ ഡയറക്ടര്‍മാരുടെയും ഉന്നത മാനേജ്‌മെന്റിന്റെയും ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്കും സാഹചര്യമുണ്ടാകാമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *