, ,

റഷ്യന്‍ എണ്ണയില്‍ ഇളവിനായി ഇന്ത്യയും ചൈനയും

ന്യൂഡൽഹി: ആഗോള വിപണിയിലെ എണ്ണവില വര്‍ധനയില്‍ ഇന്ത്യയുടെ ചിങ്കിടിപ്പ് വര്‍ധിക്കുന്നു. ഡോളറിനെതിരേ ഇന്ത്യന്‍ രൂപ നാള്‍ക്കുനാള്‍ ഇടിഞ്ഞുകൊണ്ടിരിക്കെയാണ് എണ്ണവില കുതിച്ചുയരുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില 80 ഡോളര്‍ പിന്നിട്ടതോടെ, മാസങ്ങളായി ആസ്വദിച്ചുപോന്ന നേട്ടം ഇല്ലാതായി. രൂപയുടെ മൂല്യത്തകര്‍ച്ച നിലവിലെ വാങ്ങലുകള്‍ വളരെ കടുത്തതാക്കിയിരിക്കുന്നുവെന്നാണ് വിലയിരുത്തല്‍. 24 മണിക്കൂറിനിടെ ആഗോള എണ്ണവിലയില്‍ ഏകദേശം 2 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ബാരലിന് 1.72 ശതമാനം വില വര്‍ധിച്ച് 81.13 ഡോളറിലും,…

റഷ്യന്‍ എണ്ണയില്‍ ഇളവിനായി ഇന്ത്യയും ചൈനയും
റഷ്യന്‍ എണ്ണയില്‍ ഇളവിനായി ഇന്ത്യയും ചൈനയും

ന്യൂഡൽഹി: ആഗോള വിപണിയിലെ എണ്ണവില വര്‍ധനയില്‍ ഇന്ത്യയുടെ ചിങ്കിടിപ്പ് വര്‍ധിക്കുന്നു. ഡോളറിനെതിരേ ഇന്ത്യന്‍ രൂപ നാള്‍ക്കുനാള്‍ ഇടിഞ്ഞുകൊണ്ടിരിക്കെയാണ് എണ്ണവില കുതിച്ചുയരുന്നത്.

നീണ്ട ഇടവേളയ്ക്കു ശേഷം ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില 80 ഡോളര്‍ പിന്നിട്ടതോടെ, മാസങ്ങളായി ആസ്വദിച്ചുപോന്ന നേട്ടം ഇല്ലാതായി. രൂപയുടെ മൂല്യത്തകര്‍ച്ച നിലവിലെ വാങ്ങലുകള്‍ വളരെ കടുത്തതാക്കിയിരിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

24 മണിക്കൂറിനിടെ ആഗോള എണ്ണവിലയില്‍ ഏകദേശം 2 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ബാരലിന് 1.72 ശതമാനം വില വര്‍ധിച്ച് 81.13 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 1.88 ശതമാനം വില കൂടി 78.01 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ രാജ്യത്ത് പെട്രോള്‍- ഡീസല്‍ വില ഉടന്‍ ഉയര്‍ത്തേണ്ടി വന്നേക്കും.

രാജ്യത്തെ എണ്ണക്കമ്പനികള്‍ രണ്ടാം പാദത്തില്‍ കനത്ത മാര്‍ജിന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മൂന്നാംപാദത്തിലും ആഗോള സാഹചര്യങ്ങള്‍ കാരണം ഇതു തുടര്‍ന്നിരിക്കാം എന്നാണു വിലയിരുത്തല്‍.

രണ്ടാം പാദത്തിനു ശേഷം രൂപയുടെ മൂല്യത്തകര്‍ച്ച വര്‍ധിച്ചിരുന്നു. കൂടാതെ ആഗോള എണ്ണവില കയറ്റം തുടങ്ങിയിരുന്നു. പണപ്പെരുപ്പവും തലയുയര്‍ത്തിയിരുന്നു. വരും ദിവസങ്ങളില്‍ എണ്ണക്കമ്പനികള്‍ പുറത്തുവിടാനിരിക്കുന്ന വരുമാന കണക്കുകള്‍ വളരെ പ്രധാനപ്പെട്ടാതാണ്.

ആഗോള എണ്ണവില ഉയര്‍ന്നതോടെ വിലകുറഞ്ഞ റഷ്യന്‍ എണ്ണയുടെ സാധ്യതകള്‍ കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഉപരോധം നേരിടുന്ന റഷ്യന്‍ എണ്ണയ്ക്കു മേലുള്ള 60 ഡോളറിന്റെ പ്രൈസ് ക്യാപും എണ്ണവില ഉയര്‍ന്നതോടെ തിരിച്ചടിയാകും.

റഷ്യയ്ക്കു മേലുള്ള ഉപരോധം കൂടുതല്‍ കടുപ്പിക്കാന്‍ യുഎസ് ഒരുങ്ങുന്നുവെന്നാണ് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

യൂറോപ്പ്, ഏഷ്യ വന്‍കരകള്‍ ലക്ഷ്യമിട്ടു നീങ്ങുന്ന 180 ഓളം റഷ്യന്‍ എണ്ണകപ്പലുകള്‍ ഉപരോധ ഭീഷണി നേരിടുന്നുവെന്നാണ് സൂചന. ഇത് നിലവില്‍ റഷ്യയുടെ പ്രധാന വ്യാപാര പങ്കാളികളായ ഇന്ത്യയ്ക്കും, ചൈനയ്ക്കും ക്ഷീണം ചെയ്യും.

യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപിന് ഭാവി ചര്‍ച്ചകളില്‍ കൂടുതല്‍ സ്വാധീനം ഈ ഉപരോധം നല്‍കുമെന്നു വിശ്വസിക്കപ്പെടുന്നു.

ട്രംപ് അധികാരം എല്‍ക്കുന്നതോടെ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ആഗോള എണ്ണവില ഇനിയും ഉയരങ്ങള്‍ താണ്ടിയേക്കും. റഷ്യന്‍ എണ്ണയില്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കുന്നതിന് ഇന്ത്യയും, ചൈനയും യുഎസ് കനിവിനായി കാത്തിരിക്കേണ്ടി വന്നേക്കാം.

കഴിഞ്ഞവര്‍ഷം റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താവായി ഇന്ത്യ മാറിയിരുന്നു. എന്നാല്‍ നവംബര്‍ മുതല്‍ ഈ അമിത ആശ്രയത്വം ഇന്ത്യ കുറച്ചുവരികയാണ്. വില വര്‍ധിക്കുന്നതും, എണ്ണയ്ക്കായി ഒരു രാജ്യത്തെ മാത്രം അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനും വേണ്ടിയാണിത്.

നിലവിലെ സാഹചര്യത്തില്‍ കാര്യങ്ങള്‍ ഉടന്‍ ട്രാക്കിലെത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ പെട്രോള്‍- ഡീസല്‍ വില ഉടന്‍ വര്‍ധിച്ചേക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports