തിരുവല്ല: സംസ്ഥാനത്തെ അതിദരിദ്രരില്‍ മക്കളുടെ വിദ്യാഭ്യാസത്തിന് വായ്പയെടുത്ത് കടക്കെണിയിലായത് നാലുശതമാനം പേർമാത്രം. വീടുപണിക്ക് വായ്പയെടുത്ത് കടക്കെണിയിലാകുന്നവരുടെ എണ്ണമാണ് കൂടുതല്‍; 25.4 ശതമാനം. ആശുപത്രി ചെലവുകള്‍ക്ക് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങുന്നവരാണ് തൊട്ടുപിന്നില്‍. 23.5 ശതമാനം വരുമിത്. മക്കളുടെ വിവാഹ ആവശ്യത്തിന് കടക്കെണിയില്‍പ്പെട്ട അതിദരിദ്രർ 6.8 ശതമാനം. സംസ്ഥാന വികേന്ദ്രീകൃത ആസൂത്രണസമിതിയുടെ പക്കലുള്ള, അതിദരിദ്രരുടെ കടബാധ്യതകള്‍ സംബന്ധിച്ചുള്ള കണക്കുകളിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ജില്ലാ ആസൂത്രണ സമിതിവഴിയാണ് വിവരശേഖരം നടത്തിയത്. സംസ്ഥാനത്തെ 12326Read More →

മഹാരാഷ്‌ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിക്രന്‍ എന്‍ജിനീയറിംഗ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഓഗസ്റ്റ്‌ 26ന്‌ തുടങ്ങും. ഓഗസ്റ്റ്‌ 29 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 92-97 രൂപയാണ്‌ ഇഷ്യു വില. സെപ്‌റ്റംബര്‍ മൂന്നിന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും. വിക്രന്‍ എന്‍ജിനീയറിംഗ്‌ 772 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. 721 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 51 കോടി രൂപയുടെ ഓഫര്‍ ഫോര്‍Read More →

ബെംഗളൂരുവിൽ ഓഫീസ് ലീസിനെടുത്ത് ആപ്പിൾ. 2.7 ലക്ഷം സ്‌ക്വയർഫീറ്റ് ഓഫീസ് സ്‌പേസാണ് ബെംഗളൂരുവിൽ ലീസിനെടുത്തത്. പത്തുവർഷത്തേക്കാണ് കരാർ ഉള്ളത്. തുടക്കത്തിൽ മാസവാടകയായി 6.3 കോടി രൂപയാണ് നൽകുന്നതെന്നാണ് ഡാറ്റാ അനലിറ്റിക്‌സ് ഫേമായ പ്രോപ്പ്സ്റ്റാക്ക് വ്യക്തമാക്കുന്നത്. ഇന്ത്യയിൽ നിന്നും മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്യുന്ന ഏറ്റവും പ്രമുഖ ബ്രാൻഡാണ് ആപ്പിൾ. 2024 -25 സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം കോടിയുടെ ഐഫോണാണ് കമ്പനി കയറ്റുമതി ചെയ്തത്. അതേസമയം കാർ പാർക്കിംഗ് സ്‌പേസ്Read More →

മുംബൈ: ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)കളിലെ റീട്ടെയ്ല്‍ ക്വാട്ട കുറയ്ക്കാനുള്ള തീരുമാനം സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പിന്‍വലിച്ചു. നേരത്തെ ചില്ലറ നിക്ഷേപകര്‍ക്ക് അനുവദിക്കുന്ന ഓഹരികള്‍ 35 ശതമാനത്തില്‍ നിന്നും 25 ശതമാനമായി കുറയ്ക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഇത് 35 ശതമാനമാക്കി നിലനിര്‍ത്തുമെന്ന് റെഗുലേറ്റര്‍ അറിയിച്ചു. വലിയ ഇഷ്യു നടക്കുമ്പോള്‍ ചില്ലറ നിക്ഷേപകര്‍ തങ്ങളുടെ ക്വാട്ട പൂര്‍ണ്ണമായും സബ്‌സ്‌ക്രൈബ് ചെയ്യുന്നില്ലെന്ന് സെബി നിരീക്ഷിച്ചു.Read More →

മുംബൈ:  അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന്, വാരീ എനര്‍ജീസും എനെല്‍ ഗ്രീന്‍ പവര്‍ ഇന്ത്യയും തമ്മിലുള്ള 3,500 കോടി രൂപയുടെ ഏറ്റെടുക്കല്‍ കരാര്‍ അനിശ്ചിതത്വത്തിലായി. ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാതാക്കളായ വാരീ എനര്‍ജീസ് എനെല്‍ ഗ്രീന്‍ പവര്‍ ഇന്ത്യയുടെ 100% ഓഹരിയും കടവും ഏറ്റെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. 3,500 കോടി രൂപയുടേതായിരുന്നു കരാര്‍. ഇരുകമ്പനികളും ഇപ്പോള്‍ കരാറില്‍ നിന്നും പിന്തിരിയുകയാണ്. വ്യവസ്ഥകള്‍ പാലിക്കാത്തത് അസ്വാരസ്യങ്ങളിലേയ്ക്ക് നയിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.Read More →