,

ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളിൽ നോട്ടമിട്ട് ആർബിഐ

ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം സ്ഥിരതയോടെയുള്ള വളർച്ചയാണ് നേടുന്നത്. ദിവസം ചെല്ലുന്തോറും കൂടുതൽ കൂടുതൽ ആളുകൾ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളായി മാറുന്നു. വാടക അടയ്ക്കുക, ട്യൂഷൻ ഫീസ് നൽകുക, സൊസൈറ്റി മെയ്ന്റനൻസ് ചാർജ് തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം പലരും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നു. റിസർവ്വ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം 1.5 ലക്ഷം കോടി രൂപയാണ് ക്രെഡിറ്റ് കാർഡുകളിലൂടെ ചെലവഴിക്കപ്പെട്ടത്. ഇത് വാർഷികാടിസ്ഥാനത്തിൽ 26% വർധനയാണ്. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള റെന്റ് പേയ്മെന്റ് അടക്കമുള്ള…

ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളിൽ നോട്ടമിട്ട് ആർബിഐ
ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളിൽ നോട്ടമിട്ട് ആർബിഐ

ന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം സ്ഥിരതയോടെയുള്ള വളർച്ചയാണ് നേടുന്നത്. ദിവസം ചെല്ലുന്തോറും കൂടുതൽ കൂടുതൽ ആളുകൾ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളായി മാറുന്നു. വാടക അടയ്ക്കുക, ട്യൂഷൻ ഫീസ് നൽകുക, സൊസൈറ്റി മെയ്ന്റനൻസ് ചാർജ് തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം പലരും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നു.

റിസർവ്വ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം 1.5 ലക്ഷം കോടി രൂപയാണ് ക്രെഡിറ്റ് കാർഡുകളിലൂടെ ചെലവഴിക്കപ്പെട്ടത്. ഇത് വാർഷികാടിസ്ഥാനത്തിൽ 26% വർധനയാണ്.

എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള റെന്റ് പേയ്മെന്റ് അടക്കമുള്ള Person-to-Person വിനിമയങ്ങളിൽ റിസർവ്വ് ബാങ്ക് ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം വിനിമയങ്ങൾക്ക് ചിലപ്പോൾ നിരോധനം ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

വ്യക്തികൾക്ക് മെർച്ചന്റ് പേയ്മെന്റുകൾ നടത്താൻ വേണ്ടിയാണ് ക്രെഡിറ്റ് കാർഡ് എന്ന ആശയം ഡിസൈൻ ചെയ്തിരിക്കുന്നത് എന്നതാണ് ആർബിഐ നിലപാട്. അല്ലാതെ വ്യക്തികൾക്ക് പരസ്പരം വിനിമയം നടത്തുക എന്നതല്ല ഉദ്ദേശം.

ഇത്തരം പേയ്മെന്റുകളെ റിസർവ്വ് ബാങ്ക് ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന റെന്റ് പേയ്മെന്റ്, vendor payments, ട്യൂഷൻ ഫീ പേയ്മെന്റ് തുടങ്ങിയവ വൈകാതെ നിരോധിക്കപ്പെടുമെന്ന ഊഹാപോഹങ്ങൾ നിലവിലുണ്ട്.

സമീപ വർഷങ്ങളിൽ പല ഫിൻടെക് കമ്പനികളും റെന്റ്, സൊസൈറ്റി മെയിന്റനൻസ് ചാർജുകൾ തുടങ്ങിയവ ഓപ്ഷനായി ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് അനുവദിച്ചിരുന്നു. ഇതിനു വേണ്ടി ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കായി ഒരു പ്രത്യേക Escrow അക്കൗണ്ട് ആരംഭിക്കുകയും ചെയ്തിരുന്നു.

പിന്നീട് ഈ തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി നൽകുകയാണ് ചെയ്തു കൊണ്ടിരുന്നത്. ഇത്തരം വിനിമയങ്ങൾക്കായി പല ഫിൻടെക് കമ്പനികളും 1% മുതൽ 3% വരെ ഫീസ് ഈടാക്കിയിരുന്നു.

റെഡ് ജിറാഫ്, ക്രെഡ്, Housing.com, നോ ബ്രോക്കർ, പേടിഎം, ഫ്രീ ചാർജ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഇത്തരത്തിലുള്ള സേവനങ്ങൾ നൽകിയിരുന്നു. റെന്റ്, ട്യൂഷൻ ഫീസ് അടക്കമുള്ള പേയ്മെന്റുകൾ ക്രെഡിറ്റ് കാർഡുകൾ വഴി നൽകുന്നതിന് പലവിധ നേട്ടങ്ങളും ഉപയോക്താക്കൾക്ക് ഉണ്ടായിരുന്നു.

കയ്യിൽ പണമില്ലെങ്കിൽത്തന്നെയും ക്രെഡിറ്റ് കാർഡിലെ തുക 50 ദിവസം വരെ ഇത്തരത്തിൽ ഉപയോഗിക്കാൻ സാധിച്ചിരുന്നു എന്നതാണ് നേട്ടം.

കൂടാതെ ഇത്തരം പേയ്മെന്റുകൾക്ക് പല ക്രെഡിറ്റ് കാർഡ് കമ്പനികളും റിവാർഡുകൾ, ക്യാഷ് ബാക്ക് തുടങ്ങിയവ നൽകിയിരുന്നു. ഇത് ഉപയോക്താക്കൾക്ക് അധിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കാരണ്ായി. ചിലവ് അനുസരിച്ച് ചില കമ്പനികൾ വാർഷിക ഫീസ് വെയ്വ് ചെയ്തു നൽകിയിരുന്നുവെന്നതും നേട്ടമായിരുന്നു.

വ്യക്തികളും സ്ഥാപനങ്ങളും തമ്മിൽ പേയ്മെന്റ് നടത്തുമ്പോൾ സ്വീകർത്താവ് ഒരു മെർച്ചന്റ് അക്കൗണ്ട് ആരംഭിക്കേണ്ടത് ആവശ്യമാണ്. ഇവിടെ വ്യക്തികൾ തമ്മിലുള്ള വിനിമയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വ്യവസ്ഥകളിൽ മാറ്റങ്ങളുണ്ട്.

ഇത്തരം വിനിമയങ്ങളിൽ കേന്ദ്രബാങ്ക് ആശങ്ക പ്രകടിപ്പിച്ചതോടെ രാജ്യത്തെ പല ബാങ്കുകളും ഇത്തരം വിനിമയങ്ങൾ ഒഴിവാക്കാനുള്ള ശ്രമങ്ങളിലാണ്. ചില ബാങ്കുകൾ ചിലവ് അടിസ്ഥാനമാക്കിയുള്ള ഫീസ് വെയ്വർ ഓപ്ഷൻ ഇപ്പോൾത്തന്നെ ഒഴിവാക്കിയിട്ടുണ്ട്.

എന്നാൽ ഇത്തരം വിനിമയങ്ങളിൽ പൂർണമായ തോതിൽ നിരോധനം കൊണ്ടു വരണമെങ്കിൽ റിസർവ് ബാങ്കിന്റെ തീരുമാനം വരേണ്ടതുണ്ട്.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports