ജീവനക്കാര്‍ക്കായുള്ള ചെലവഴിക്കല്‍ ചുരുക്കി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍

ജീവനക്കാര്‍ക്കായുള്ള ചെലവഴിക്കല്‍ ചുരുക്കി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍

Spread the News

ന്യൂഡല്‍ഹി: മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ അണ്‍എര്‍ത്ത്ഇന്‍സൈറ്റ് കണക്ക് പ്രകാരം 2023 സാമ്പത്തികവര്‍ഷത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാര്‍ക്കായുള്ള ചെലവ് 700 മില്യണ്‍ ഡോളര്‍ കുറച്ചു. വേതനബില്ലുകളും ബോണസുകളും വെട്ടിച്ചുരുക്കിയും പിരിച്ചുവിടല്‍ നടത്തിയുമാണിത്.വേരിയബിള്‍ പേ, സെയില്‍സ് ബോണസ് / കമ്മീഷന്‍, ജോയിനിംഗ് ബോണസ്, ഗിഫ്റ്റുകള്‍ നിയമിക്കല്‍ തുടങ്ങിയ റിക്രൂട്ട്‌മെന്റ് ചെലവുകള്‍ കുറയ്ക്കുന്നതിലൂടെ 200 മില്യണ്‍ ഡോളര്‍ സംരക്ഷിച്ചപ്പോള്‍ 32300 ജീവനക്കാരെ പിരിച്ചുവിട്ടതിലൂടെ ഏകദേശം 500 മില്യണ്‍ ഡോളര്‍ ലാഭിച്ചു.

2,000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകളില്‍ നടത്തിയ സര്‍വേ പ്രകാരം 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇക്കോസിസ്റ്റം ജീവനക്കാര്‍ക്കായി ചെലവഴിക്കുന്നത് ഏകദേശം 7 ബില്യണ്‍ ഡോളറാണ്. അതില്‍ തന്നെ 54 ശതമാനവും വഹിക്കുന്നത് മികച്ച 200 യൂണികോണുകളും സൂണികോണുകളും. തൊട്ടുമുന്‍ വര്‍ഷത്തില്‍ ഇക്കോസിസ്റ്റം ജീവനക്കാര്‍ക്കായി 7.7 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചിരുന്നു.

2023 സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍, ടെക്‌നോളജി ചെലവ് 200 മില്യണ്‍ ഡോളറും പരസ്യച്ചെലവ് 800 മില്യണ്‍ ഡോളറും ചുരുക്കിയിട്ടുണ്ട്. എഡ്‌ടെക്, ഇ-കൊമേഴ് സ്, ഫുഡ്‌ടെക്, ക്രിപ്‌റ്റോ, ബി 2 സി ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാരുടെ എണ്ണം 84 ശതമാനം കുറച്ചു.ഗൂഗിള്‍, എസ്എപി, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക്‌നോളജി ഭീമന്മാരിലും പിരിച്ചുവിടലുകളും വെട്ടിക്കുറയ്ക്കലും വ്യാപകമാണ്.

2023 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 41 സ്റ്റാര്‍ട്ടപ്പുകള്‍ 5,868 പേരെ പിരിച്ചുവിട്ടു.ഇത് 2022 ല്‍ ഇതേ കാലയളവില്‍ നഷ്ടപ്പെട്ട ജോലികളുടെ അഞ്ചിരട്ടിയാണ്.2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തിലും 2023 സാമ്പത്തികവര്‍ഷത്തിനുമിടയില്‍ 32,300 ഇന്ത്യന്‍ സ്റ്റാര്‍ട്ട്പ്പ് ജീവനക്കാരാണ് പിരിച്ചുവിടപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *