ബിഎസ്ഇ 500 ഓഹരികളില്‍ 75 ശതമാനം നല്‍കിയത് നെഗറ്റീവ് റിട്ടേണ്‍സ്

ബിഎസ്ഇ 500 ഓഹരികളില്‍ 75 ശതമാനം നല്‍കിയത് നെഗറ്റീവ് റിട്ടേണ്‍സ്

Spread the News
ബിഎസ്ഇ 500 ഓഹരികളില്‍ 75 ശതമാനം നല്‍കിയത് നെഗറ്റീവ് റിട്ടേണ്‍സ്

മുംബൈ: ബിഎസ്ഇ500 സൂചികയിലെ ഓരോ നാല് ഓഹരികളില്‍ മൂന്നെണ്ണം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നഷ്ടം രേഖപ്പെടുത്തുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്തു. 500 കമ്പനികളില്‍ 370 എണ്ണമാണ് നെഗറ്റീവ് റിട്ടേണ്‍സ് നല്‍കിയത്.

50 ഓഹരികള്‍ നേരിയ നേട്ടങ്ങള്‍ സമ്മാനിച്ചപ്പോള്‍ 420 കമ്പനികള്‍ അതായത്, സൂചികയുടെ 84 ശതമാനം അര്‍ത്ഥവത്തായ വളര്‍ച്ച നേടുന്നതില്‍ പരാജയപ്പെട്ടു. മിഡ്-ക്യാപ്, സ്‌മോള്‍-ക്യാപ് ഓഹരികളിലാണ് തകര്‍ച്ച കൂടുതല്‍.

വലിയ നഷ്ടം നേരിട്ട ഓഹരികളില്‍ ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍- 74 ശതമാനം,സ്റ്റെര്‍ലിംഗ്, വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജി-64 ശതമാനം വീതം, തേജസ് നെറ്റ്വര്‍ക്കുകള്‍- 54 ശതമാനം  എന്നിവ ഉള്‍പ്പെടുന്നു.. 2023 ലും 2024 ന്റെ തുടക്കത്തിലും ഈ ഓഹരികള്‍ കുത്തനെ ഉയര്‍ന്നിരുന്നു.

കമ്പനികളുടെ ദുര്‍ബലമായ വരുമാനവും ഗ്രാമീണ ഡിമാന്റ് കുറഞ്ഞതുമാണ് നിക്ഷേപകരെ അകറ്റുന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ(എഫ്‌ഐഐ) പിന്‍മാറ്റം നിര്‍ണ്ണായക സ്വാധീനം ചെലുത്തി. നടപ്പ് വര്‍ഷത്തില്‍ ഇതുവരെ 1.1 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *