പിഎന്‍ബി ഹൗസിംഗ് ഫിനാൻസിലേക്ക് വിദേശ നിക്ഷേപം

പിഎന്‍ബി ഹൗസിംഗ് ഫിനാൻസിലേക്ക് വിദേശ നിക്ഷേപം

Spread the News
പിഎന്‍ബി ഹൗസിംഗ് ഫിനാൻസിലേക്ക് വിദേശ നിക്ഷേപം

മുംബൈ: സിംഗപ്പൂര്‍ ഗവണ്‍മെന്റ്, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍, ഗോള്‍ഡ്മാന്‍ സാച്ച്‌സ് എന്നിവര്‍ പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിലെ തങ്ങളുടെ ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ 178 കോടി രൂപയ്ക്ക് വര്‍ധിപ്പിച്ചു.

എന്‍എസ്ഇയില്‍ ലഭ്യമായ ബ്ലോക്ക് ഡീല്‍ ഡാറ്റ അനുസരിച്ച്, സിംഗപ്പൂര്‍ സര്‍ക്കാര്‍ 13.16 ലക്ഷം ഓഹരികള്‍ വാങ്ങി, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍ 2.13 ലക്ഷം സ്‌ക്രിപ്റ്റുകള്‍ വാങ്ങി, ഗോള്‍ഡ്മാന്‍ സാച്ച്സ് (സിംഗപ്പൂര്‍) പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിന്റെ 92,000 യൂണിറ്റുകളും ഏറ്റെടുത്തു.

ഓരോന്നിനും ശരാശരി 1,097.30 രൂപ നിരക്കില്‍ ഓഹരികള്‍ ഏറ്റെടുത്തു, ഇടപാട് മൂല്യം 178 കോടി രൂപയായി.

അതേസമയം, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) കണക്കുകള്‍ പ്രകാരം, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരായ ഏഷ്യ ഓപ്പര്‍ച്യുണിറ്റീസ് വി (മൗറീഷ്യസ്) പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിലെ 16.22 ലക്ഷം ഓഹരികള്‍ അല്ലെങ്കില്‍ 0.62 ശതമാനം ഓഹരികള്‍ അതേ വിലയില്‍ വിറ്റു.

ഓഹരി വില്‍പ്പനയ്ക്ക് ശേഷം, പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിലെ ഏഷ്യ ഓപ്പര്‍ച്യുണിറ്റീസ് വി (മൗറീഷ്യസ്)യുടെ ഓഹരി പങ്കാളിത്തം 5.19 ശതമാനത്തില്‍ നിന്ന് 4.57 ശതമാനമായി കുറഞ്ഞു.

എന്‍എസ്ഇയില്‍ പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് ഓഹരികള്‍ 0.25 ശതമാനം ഇടിഞ്ഞ് 1,105.60 രൂപയിലെത്തി. കഴിഞ്ഞ മാസം, ഏഷ്യ ഓപ്പര്‍ച്യുണിറ്റീസ് വി (മൗറീഷ്യസ്) പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിന്റെ 3 ശതമാനം ഓഹരി 676 കോടി രൂപയ്ക്ക് ഓഫ്‌ലോഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *